Wednesday, June 8, 2011

ഓഫീസിലേക്ക്  ഇറങ്ങാനുള്ള തിരക്കില്‍ 
പലപ്പോഴും പത്രവാര്‍ത്തകള്‍ വായിച്ചു 
കേള്‍പ്പിക്കാരുള്ളത് അച്ഛനാണ് ....
ഇന്ന് അച്ഛന്‍ പത്രവും ആയി നേരെ 
എന്റെ മുന്നിലെത്തി ...
ചരമ പേജിലെ ചിരിക്കുന്ന മുഖത്തിന്‌ 
പച്ചക്കറി കടയിലെ പയ്യനോട് സാമ്യം
ഉറപ്പു വരുത്താന്‍ വന്നതാണ് അച്ഛന്‍ 
ആര്‍ക്കും ഏതു നിമിഷവും കേറി ഇരിക്കാനുള്ള 
സ്ഥലമായി മാറിയിരിക്കുന്നു ചരമ പേജ് !

3 comments:

  1. പണ്ടേതോ വിദ്വാന് ചരമ കോളത്തോട് പ്രത്യേക മമതയായിരുന്നത്രേ.ഒരു ദിവസമയാള്‍ ചരമ പേജ് നോക്കി പത്രം വലിച്ചെറിഞ്ഞത്രേ.. കൂട്ടത്തിലൊരു കമന്റും: "അറിയുന്ന ഒറ്റൊരുത്തന്‍ മരിച്ചിട്ടില്ല!"

    ReplyDelete
  2. ente adutha veetile kidapilaya ammumma sneham niranja veetukar sundaramaya palakattekku kondu poyi avar innu nadakkan thudangi.

    ReplyDelete